സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക് | Supreme Court, new delhi, manippur, Latest News, News, India
ന്യൂഡല്‍ഹി: സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി.ആര്‍ ഗവായുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ഈ മാസം 22 ന് നടത്തുന്ന സന്ദര്‍ശനത്തില്‍ സംഘര്‍ഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും സാഹചര്യം സംഘം നേരിട്ട് വിലയിരുത്തും. കലാപബാധിതര്‍ക്ക് നല്‍കേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനമുണ്ടാകും. ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് പുറമേ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, എംഎം സുന്ദ്രേഷ്, കെവി വിശ്വനാഥന്‍, എന്‍ കോടീശ്വര്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്.
മണിപ്പൂരിലെ സംഘര്‍ഷത്തില്‍ നിര്‍ണ്ണായക നീക്കമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മണിപ്പൂര്‍ കലാപ കേസുകള്‍ നേരത്തെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ചിരുന്നു. സംഘര്‍ഷം തീര്‍ക്കാന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം കോടതി നല്‍കിയിരുന്നു. ഡിജിപി അടക്കം ഉദ്യോഗസ്ഥരെ കോടതി വിളിച്ചാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പിന്നീട് ജസ്റ്റിസ് ഗീതാ മിത്തല്‍ അദ്ധ്യക്ഷയായ സംഘത്തെ മണിപ്പൂരിലേക്ക് അയച്ച് സുപ്രീം കോടതി സംസ്ഥാനത്തെ സ്ഥിതി പരിശോധിച്ചു. ചില നിര്‍ദ്ദേശങ്ങള്‍ ഈ സംഘം തയ്യാറാക്കി കോടതിക്ക് നല്‍കുകയും ചെയ്തിരുന്നു.
ജസ്റ്റിസ് ഗീതാ മിത്തലിന് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ജൂലൈ വരെ സാവകാശം നല്‍കിയിരിക്കെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരുടെ സംഘം മണിപ്പൂരില്‍ നേരിട്ട് എത്താന്‍ തീരുമാനിച്ചത്. ജസ്റ്റിസ് ബിആര്‍ ഗവായിയുടെ അദ്ധ്യക്ഷതയിലാകും ജഡ്ജിമാര്‍ സംസ്ഥാനത്ത് എത്തുക. മണിപ്പൂരില്‍ നിന്നുള്ള ജസ്റ്റിസ് എന്‍കെ സിംഗും സംഘത്തിലുണ്ട്. പലായനം ചെയ്തവര്‍ തങ്ങുന്ന ക്യാംപിലടക്കം എത്തി ജനങ്ങളുടെ പരാതി ജസ്റ്റിസുമാര്‍ നേരിട്ട് കേള്‍ക്കും.
ഇതിനു ശേഷം സുപ്രീം കോടതി എന്തു നയം സ്വീകരിക്കും എന്നത് കേന്ദ്ര സര്‍ക്കാരിനും പ്രധാനമാണ്. പ്രധാനമന്ത്രി മണിപ്പൂരില്‍ എത്താത്തത് കോണ്‍ഗ്രസും ഇന്ത്യ സഖ്യ കക്ഷികളും നിരന്തരം കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കിയിരുന്നു. ഈ സമയത്ത് പരമോന്നത കോടതിയിലെ ജഡ്ജിമാര്‍ നേരിട്ടെത്തി ജനങ്ങളെ കാണാന്‍ തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരിനും വന്‍ തിരിച്ചടിയാണ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y