ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം
ബാഗ്ദാദ്: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്കാരം ജന്മനാടായ കെര്‍മനില്‍ ഇന്ന് നടക്കുന്നതാണ്. സുലൈമാനിയുടെ മൃതദേഹം ജന്മനാട്ടിലെത്തുമ്പോള്‍ പതിനായിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കുന്നത്. തുടര്‍ന്ന് കെര്‍മനിലെ സംസ്കാര ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതാണ്.
തുടര്‍ന്ന് ഇറാനില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുഖാചരണം തുടരുന്നു. അതേസമയം സൈന്യത്തെ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കന്‍ സൈനിക മേധാവി കത്ത് നല്‍കിയെന്ന വാര്‍ത്തകളെ തള്ളി ഇത്തരം ഒരു തീരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് വ്യക്തമാക്കി.
കൂടാതെ സൈനിക മേധാവിയുടേതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രതിരോധ സെക്രട്ടറി അറിയിച്ചു. സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറകണമെന്ന് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദി ആവശ്യപ്പെട്ടു. ഇറാഖിലെ അമേരിക്കന്‍ അംബാസിഡറെ മഹ്ദി വിളിച്ചുവരുത്തി. സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസാക്കി. ഇറാഖിലെ സൈനിക നടപടികളുടെ ഭാവി തീരുമാനിക്കാന്‍ ഉടന്‍ യോഗം ചേരുമെന്ന് നാറ്റോ സമിതി വ്യക്തമാക്കിയിരുന്നു.